തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഭവാനിപൂരില്‍ താമസിക്കുന്ന 46% ജനങ്ങളും ബംഗാളികളല്ലാത്തവരാണ്. അവരും എനിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ വിജയത്തിനൊപ്പം നിന്നയെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും പരിശ്രമിച്ചു
ടിഎംസിയുടെ ബംഗാളി മുഖപത്രമായ 'ജാഗോ ബംഗ്ലാ'യില്‍ 'രാഹുൽ ഗാന്ധി പരാജയപ്പെട്ടു, മമതയാണ് പ്രതിപക്ഷത്തിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത്. 'രാജ്യം ഒരു ബദൽ തേടുകയാണ്. എനിക്ക് വളരെക്കാലമായി രാഹുൽ ഗാന്ധിയെ അറിയാം,
സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ മറുപടി.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് കൊല്‍ക്കത്തയില്‍ ധര്‍ണ്ണയിരിക്കുക. രാത്രി എട്ടു മണിവരെയാണ് കമ്മിഷന്റെ വിലക്ക്. അതിനു ശേഷം മമത രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.